കൊച്ചി: സംസ്ഥാനത്ത് മുന്‍കാലപ്രാബല്യത്തോടെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതില്‍ ഹൈക്കോടതി വിശദീകരണം തേടി. സര്‍ക്കാരും റെഗുലേറ്ററി കമ്മീഷനും വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂരും ജസ്റ്റീസ് എ.എം ഷെഫീഖും ഉള്‍പ്പെടുന്ന ഡിവിഷന് ബെഞ്ചാണ് വിശദീകരണം തേടിയത്.
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന് ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും മറ്റുമുള്ള കുടിശ്ശിക പിരിച്ചെടുക്കാതെ നിരക്ക് കൂട്ടുന്നതിനെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തത്.
2011 സെപ്റ്റംബര്‍ 30 വരെ 1300 കോടി രൂപയുടെ കുടിശ്ശിക പിരിച്ചെടുക്കാനുണ്ടെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു. ബോര്‍ഡിന്റെ നഷ്ടം 1400 കോടിയാണെന്നാണ് പറയുന്നത്. അതിനാല്‍ കുടിശ്ശിക പിരിച്ചെടുത്ത് നഷ്ടം നികത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ബോര്‍ഡിന് 537 കോടി രൂപയും സ്വകാര്യ ഉപഭോക്താക്കളില്‍ നിന്ന് 568 കോടി രൂപയും കുടിശിഖയായി ലഭിക്കാനുണ്ടെന്ന് കെഎസ്ഇബി കോടതിയില്‍ വ്യക്തമാക്കി. വാട്ടര്‍ അഥോറിറ്റി 302 കോടി രൂപയാണ് നല്‍കാനുള്ളത്. ഈ തുകകള്‍ പിരിച്ചെടുക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
വൈദ്യുതി ബോര്‍ഡുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനായി പ്രത്യേക ബെഞ്ച് രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. വൈദ്യുതി നിരക്ക് വര്‍ധനയ്ക്കെതിരെ ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോടും വൈദ്യുതി ബോര്‍ഡിനോടും നേരത്തെ വിശദീകരണം തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: