കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈനായും ലഹരി വില്പന വലിയ തോതില്‍ നടക്കുന്നുണ്ട്. വില കൂടിയ എല്‍എസ്ഡി, കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഓണ്‍ലൈന്‍ കച്ചവട രീതിയാണ് ഏറെയും. ഓണ്‍ലൈന്‍ ലഹരി ഉപയോഗത്തില്‍ കൊച്ചിയും ബെംഗളൂരുവുമാണ് മുമ്പിലെന്നാണ് ഔദ്യോഗിക വിലയിരുത്തല്‍. വിദേശ കമ്പോളത്തിലെ വില കൂടിയ ലഹരി പദാര്‍ത്ഥങ്ങള്‍ പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങള്‍ വഴി നേപ്പാള്‍ അതിര്‍ത്തി കടത്തിയാണ് റോഡ്-െറയില്‍ മാര്‍ഗ്ഗം കേരളത്തിലെക്കുന്നത്. മറ്റൊരുമാര്‍ഗ്ഗം ദല്‍ഹി വഴി കേരളമാണ്.
പുതുതലമുറയുടെ ലഹരിയുടെ വഴികള്‍ മദ്യത്തില്‍ തുടങ്ങി ആഫിറ്റമിന്‍ എന്ന മുന്തിയ ലഹരിവസ്തുവില്‍ വരെ എത്തി നില്ക്കുന്നു. ആദ്യകാലങ്ങളില്‍ കഞ്ചാവിനോട് മമത കാണിച്ചിരുന്നവര്‍ കൂടുതല്‍ ഉന്മാദത്തിനായി മനുഷ്യനിര്‍മിത രാസചേരുവകളിലേക്ക് ചേക്കേറുകയാണ്. കൂട്ടത്തില്‍ ഏറ്റവും പ്രിയം എല്എസ്ഡിയോട് തന്നെ. ഉപഭോക്താക്കള്‍ക്കിടയില്‍ ‘പ്രിന്‍സ്’ എന്നറിയപ്പെടുന്ന ഈ ലഹരി പദാര്‍ഥത്തെ ലെസര്ക്ക് ആസിഡ് ഡൈ മീഥൈല്‍ അമൈഡ് എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. ഒരൊറ്റ ഉപയോഗത്തില്‍ തന്നെ ഇരയെ അടിമയാക്കാന്‍ ശേഷിയുണ്ട്. ഇവയുടെ ഉപയോഗം മനുഷ്യന്റെ കേന്ദ്ര നാഡീവ്യൂഹത്തെയും വൃക്കകളെയും സാരമായി ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പുതുതലമുറ ലഹരിമരുന്നുകളില്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്ന എംഡിഎംഎയും അത്ര നിസാരക്കാരനല്ല. ഡെഡ് ഡ്രഗ് എന്നും എക്സ്റ്റിയെന്നും ഓമനപ്പേരിലറിയപ്പെടുന്ന ഇവയും അപഹരിച്ച ജീവനുകള്‍ നിരവധിയാണ്.
പ്രമുഖര്‍ക്കും പ്രിയങ്കരന്‍
ഇടുക്കി ജില്ലയില്‍ നിന്നുള്ള കഞ്ചാവ് വരവ് പല കാരണങ്ങളാല്‍ കുറഞ്ഞപ്പോള്‍ ഒഡീഷ, ബീഹാര്‍, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് ലോറികളിലാണ് ഇവിടേക്ക് എത്തുന്നത്. ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടുവരുന്ന ലോറികളിലാണ് പ്രധാനമായും എത്തുന്നത്. ഇവ ചെറുപൊതികളായി സ്ക്കൂള് പരിസരങ്ങളിലേക്കും ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലേക്കും സിനിമാ മേഖലയിലേക്കും വരെ എത്തുന്നു. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ കഞ്ചാവ് എത്തിക്കുന്ന നാലുപേര്‍ ഏഴു കിലോ കഞ്ചാവുമായി അടുത്തിടെ കൊച്ചിയില്‍ പിടിയിലായിരുന്നു.
ഇന്ന് ഡിജെ പാര്‍ട്ടികളിലും സിനിമ ഷൂട്ടിംഗ് സെറ്റുകളിലുമാണ് മയക്കുമരുന്നിന്റെ പ്രധാന വില്‍പ്പന. കഴിഞ്ഞ വര്‍ഷം പിടിയിലായ എറണാകുളം കുമ്പളം സ്വദേശി അനീഷ് ഒരു വര്‍ഷത്തിലേറെയായി ഗോവയില്‍ നിന്ന് കൊച്ചിയിലേക്ക് മയക്കുമരുന്ന് കടത്തുന്ന ഏജന്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. നഗരത്തില്‍ ചില്ലറ വില്‍പ്പനയ്ക്കും അനീഷ് ചുക്കാന്‍ പിടിച്ചിരുന്നതായി എക്സൈസ് പറഞ്ഞു. കൊച്ചി നഗരത്തിലും നെടുമ്പാശേരിയിലും ഫ്ളാറ്റുകള്‍ വാടകയ്ക്ക് എടുത്ത് ഡിജെ പാര്‍ട്ടികള്‍ നടത്തിയിരുന്നു. സിനിമ ഷൂട്ടിംഗ് സെറ്റുകളിലും ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നു. 2,000 രൂപയ്ക്ക് ഗോവയില്‍ നിന്ന് കിട്ടുന്ന എംഡിഎംഎയുടെ നൂറ് മില്ലി 6,500 രൂപയ്ക്കാണ് കൊച്ചിയില്‍ വിറ്റിരുന്നത്.
പറന്നിറങ്ങുന്ന ലഹരി-4
അജയ് ആര് കാര്‍ണവര്‍
(വന്‍ തോക്കുകളെ തൊടാത്തതെന്ത്? അതെക്കുറിച്ച് നാളെ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: