തൃശൂര്‍: കൈവിരലുകള്‍ മുറിഞ്ഞ് ചോരവാര്‍ന്നിട്ടും അനന്തു പതറിയില്ല. താളം പിഴച്ചുമില്ല. കല നെഞ്ചിലേറ്റിയവര്‍ക്ക് അതൊരാത്മസമര്പ്പണം തന്നെയാണ്. അനന്തു അതിനൊരുദാഹരണവും.
സ്കൂള്‍ കലോത്സവം ഹൈസ്കൂള്‍ വിഭാഗം പഞ്ചവാദ്യ മത്സരത്തില്‍ പാലക്കാട് പെരിങ്ങോട് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ തിമില കലാകാരനാണ് ചോര പൊടിഞ്ഞ കൈയുമായി കൊട്ടിക്കയറിയ അനന്തു.
വിരലുകള്‍ മുറിഞ്ഞ് പൊട്ടിയിട്ടും അതൊന്നും ഒപ്പമുള്ളവരെ അറിയിക്കാതെ മനോധര്‍മം പ്രകടിപ്പിച്ചത് മത്സരത്തില്‍ ടീമിനെ തുണച്ചു. മത്സരശേഷമാണ് പരിക്ക് വിവരം സംഘത്തിലുണ്ടായിരുന്നവര്‍ പോലുമറിഞ്ഞത്.
ഭഗവത് ദാസ്, അശ്വിന്, നിഥിന്, അനന്തു, വിഘ്നേശ്, അരുണ്‍ എന്നിവരാണ് അനന്തുവിനൊപ്പമുണ്ടായിരുന്നത്. ചന്ദ്രന്, മണികണ്ഠന്, ഉണ്ണിമോന്, രാധാകൃഷ്ണന്, മുരളി എന്നിവരടങ്ങിയ സംഘമാണ് ഇവരെ പരിശീലിപ്പിക്കുന്നത്.
കെ.വി. ഗീഷ്മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: