പാട്ന: കാലിത്തീറ്റ കുംഭകോണ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജയിലില്‍ തോട്ടക്കാരന്റെ പണി. ബിര്‍സ മുണ്ട ജയിലില്‍ തടവുപുള്ളിയായി കഴിയുന്ന ലാലുവിന് ദിവസവും 93 രൂപയാണ് ജോലിക്ക് പ്രതിഫലമായി ലഭിക്കുന്നത്.
മൂന്നര വര്‍ഷത്തെ ജയില്‍ശിക്ഷയാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വിധിച്ചത്. ജയില്‍ വാസം തന്നെ ഭയപ്പെടുത്തുന്നില്ലെന്നും തന്റെ രാഷ്ട്രീയനിലപാടില്‍ താന്‍ ഒരിക്കലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: