ശ്രീനഗര്‍: സൈനിക ക്യാമ്പുകള്‍ക്ക് നേരെ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്ന് കശ്മീരില്‍ സുരക്ഷ വര്‍ധിപ്പിച്ചു. പുതുവത്സരാഘോഷവേളയില്‍ ഡിസംബര്‍31ന് രാത്രി ജെയ്ഷെ ഇ മുഹമ്മദ് ഭീകരര്‍ തെക്കന്‍ കശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ഈ മുന്‍കരുതലെന്ന് സിആര്‍പിഎഫ് ഐജി രവിദീപ് സിങ് പറഞ്ഞു. റിപ്പബ്ലിക്ദിനം അടുത്തിരിക്കുന്ന അവസരത്തില്‍ ഭീകരര്‍ ആക്രമണം നടത്താനും ഇടയുണ്ടെന്നും ഐജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: