ന്യൂദല്‍ഹി: ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് തിരിച്ചു വിളിക്കപ്പെട്ട പാലസ്തീന് സ്ഥാനപതി വാലിദ് അബു അലി വീണ്ടും തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പാക്കിസ്ഥാന് നിഷേധിച്ചു.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും കൊടുംഭീകരനുമായ ഹാഫിസ് സയ്യീദ് റാവല്‍പിണ്ടിയില്‍ സംഘടിപ്പിച്ച റാലിയില്‍ വാലിദ് പങ്കെടുത്തതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പാലസ്തീന് സ്ഥാനപതിയെ തിരികെ വിളിച്ചിരുന്നു.
എന്നാല്‍, വാലിദ് അബു അലിയെ പാക്കിസ്ഥാനില്‍തന്നെ തിരികെ നിയമിച്ചതായി പാക്കിസ്ഥാന് ഉലേമ കൗണ്‍സില്‍ (പിയുസി) ചെയര്മാന് മൗലാനാ താഹിര്‍ അഷ്റഫിയെ ഉദ്ധരിച്ച് പാക്കിസ്ഥാനിലെ ജിയോ ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്നാണ് നിഷേധവുമായി പാക്കിസ്ഥാന് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: