തിരുവനന്തപുരം: ബസ് യാത്രക്കൂലി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായില്ല. വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നെങ്കിലും അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.
അതേസമയം ഭൂവിനിയോഗ ബില്ലിലെ ഭേദഗതികള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യണമെന്ന് മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി എന്നിവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നവംബര്‍ അഞ്ചാം തീയതി ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പെട്രോള്‍, ഡീസല്‍ വില വര്‍ധന മൂലമാണ് ബസ്, ഓട്ടോ, ടാക്സി തൊഴിലാളികള്‍ ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ് എം.രാമചന്ദ്രന് അധ്യക്ഷനായ നിരക്ക് നിര്‍ണയ സമിതിയെ ചുമതലപ്പെടുത്തിയത്. ബസ് മിനിമം ചാര്‍ജ് ആറാക്കാനും ഓട്ടോയുടെ ചാര്‍ജ് 15 രൂപയാക്കാനുമാണ് സമിതി ശുപാര്‍ശ ചെയ്തത്.
ടാക്സി മിനിമം ചാര്‍ജ് 60 ല്‍ നിന്നും 100 രൂപയാക്കാനും ശുപാര്‍ശയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: