കൊച്ചി: ശബരിമലയില്‍ ഈ തിര്‍ത്ഥാടന കാലത്ത് 24 മണിക്കൂറും അന്നദാനം നടത്താന്‍ ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്കി. കഞ്ഞി, പുഴുക്ക്, പൊങ്കല്‍ എന്നിവയാണ് അഭികാമ്യം. എല്ലാ വഴിപാട് കൗണ്ടറുകളും മുഴുവന്‍ സമയവും തുറന്ന് പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അന്നദാനം സംബന്ധിച്ച് 2012 ആഗസ്റ്റിലെ കോടതി ഉത്തരവ് നടപ്പാക്കത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളെ വാണിജ്യവത്ക്കരണത്തില്‍ നിന്ന് ഒഴിവാക്കണമെന്നും ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി.രാധാകൃഷ്ണന്, എം.വി രാമകൃഷ്ണപിള്ള എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: