തിരുവനന്തപുരം: മുഴുവന്‍ ജീവനക്കാരെയും നിലനിര്‍ത്തി പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആവശ്യമുള്ളവരെ മാത്രം നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ച് ഗ്രാന്‍ഡ് നല്കി മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതിനെ എതിര്‍ക്കില്ലെന്ന് പരിയാരം ഭരണസമിതി ചെയര്മാന് എം.വി ജയരാജന് വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മെഡിക്കല്‍ കോളജ് ഏറ്റെടുക്കുമെന്നും ഇക്കാര്യത്തില്‍ കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്തതായും സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന് ഇന്നലെ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ ജീവനക്കാരുടെ കാര്യങ്ങളും നോക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു ഇതിനു പിന്നാലെയാണ് എല്ലാ ജീവനക്കാരെയും നിലനിര്‍ത്താനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.
മാലിന്യ സംസ്കരണത്തിന് സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കുമെന്നും കമ്പനിയില്‍ 26 ശതമാനം ഓഹരിപങ്കാളിത്തം സംസ്ഥാന സര്‍ക്കാരിനുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലിയായിരിക്കും കമ്പനി ചെയര്‍മാനെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: