കൊച്ചി: പ്രണയക്കുരുക്കില്‍പ്പെട്ട് പൊന്നാനിയിലെ ഇസ്ലാം മതപരിവര്ത്തനകേന്ദ്രത്തിലായിരുന്ന പെണ്‍കുട്ടിയെ ഹോസ്റ്റിലില്‍ പ്രവേശിപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. തന്റെ മകളെ പ്രണയം നടിച്ച് അയല്‍വാസിയായ നിയാസ് തട്ടിക്കൊണ്ടു പോയി മതംമാറ്റാന്‍ ശ്രമിക്കുന്നതായി ഹരിപ്പാട് സ്വദേശിനിയായ മാതാവാണ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചത്. സംഭവമന്വേഷിച്ച കരീലക്കുളങ്ങര പോലീസാണ് കുട്ടിയെ കോടതിയില്‍ ഹാജരാക്കിയത്. ജസ്റ്റിസുമാരായ പയസ് സി.കുര്യാക്കോസും ബാബു മാത്യു പി.ജോസഫും അടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ലൗജിഹാദില്‍പ്പെട്ട തന്റെ മകള്‍ പൊന്നാനിയിലെ മതപരിവര്‍ത്തന കേന്ദ്രത്തിലാണെന്ന് ഹര്‍ജിക്കാരി അഭിഭാഷകന് മുഖേന കോടതിയെ ധരിപ്പിച്ചു. പതിനെട്ടു വയസ്സു പൂര്‍ത്തിയായി ഒരു മാസം മാത്രം കഴിഞ്ഞപ്പോഴാണ് കുട്ടിയെ നിയാസ് ലൗജിഹാദിലൂടെ കടത്തിക്കൊണ്ടു പോയത്. ഹര്‍ജി പരിഗണിച്ച കോടതി പെണ്‍കുട്ടിയെ എസ് എന്‍ വി സദനം ഹോസ്റ്റിലില്‍ പാര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ചോദ്യങ്ങളോട് നിരുത്തരവാദപരമായി മറുപടി പറഞ്ഞ പെണ്‍കുട്ടിക്ക് കോടതി ശക്തമായ താക്കീതു നല്കി. കുട്ടി ഇത്തരത്തില്‍ പെരുമാറുന്നതിനു കാരണം പൊന്നാനിയിലെ മൗനുത്തുല് ഇസ്ലാം സഭ എന്ന പരിവര്ത്തനകേന്ദ്രത്തിലെ പരിശീലനത്തിന്റെ ഫലമായാണെന്ന് ഹര്‍ജിക്കാരിയുടെ വക്കീല്‍ കോടതിയെ ധരിപ്പിച്ചു. സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് കോടതി ഹോസ്റ്റലിന് അവശ്യസമയത്ത് വേണ്ട സംരക്ഷണം നല്കാന് പോലീസിന് നിര്‍ദേശം നല്കി. കേസ് വീണ്ടും രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കും. ഹര്‍ജിക്കാരിക്കു വേണ്ടി അഡ്വ.സി.കെ.മോഹനന് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: