വിശ്വമലയാള മഹോത്സവത്തില്‍ അപ്രിയ സത്യങ്ങള്‍ പറയുമെന്ന ഭയം കൊണ്ടാണ് തന്നെ മാറ്റിയതെന്ന് കവയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി പറഞ്ഞു. താന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങളോട് എതിര്‍പ്പുള്ളവരാണ് തന്നെ മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നും അവര്‍ പറഞ്ഞു.
വിശ്വമലയാള മഹോത്സവത്തിന്റെ പരിസ്ഥിതി സെമിനാറില്‍ നിന്നും ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയോട് പ്രതികരിക്കുകയായിരുന്നു സുഗതകുമാരി. ആറന്മുള വിമാനത്താവളം, എമേര്‍ജിങ് കേരള എന്നീ കര്യങ്ങളില്‍ തന്റെ നിലപാടും പരിസ്ഥിതി സെമിനാറില്‍ നിന്നും ഒഴിവാക്കാന്‍ കാരണമാണ്.
എന്നാല്‍ ഇക്കാര്യങ്ങളില്‍ തന്റെ നിലപാട് മാറ്റില്ലെന്നും സുഗതകുമാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: