ന്യൂദല്‍ഹി: അനധികൃതമായി മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് പിടിക്കപ്പെട്ട് ജയിലുകളില്‍ കഴിഞ്ഞിരുന്ന 147 മത്സ്യതൊഴിലാളികളെ പാക്കിസ്ഥാന് മോചിപ്പിച്ചു. ഇവര്‍ വാഗ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിയതായി പാക് അധികൃതര്‍ അറിയിച്ചു.
വിവിധ ജയിലുകളില്‍ കഴിയുന്ന 300 മത്സ്യതൊഴിലാളികളെ രണ്ട് ഘട്ടമായി ജനുവരി എട്ടിന് മുമ്പ് മോചിപ്പിക്കുമെന്ന് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ ഡിസംബറില്‍ പറഞ്ഞിരുന്നു. ഡിസംബര്‍ 28ന് 145 പേരെ മോചിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: