ഗുഡ്ഗാവ്: അര്‍ധ സൈനിക വിഭാഗത്തില്‍ നിന്നു വിരമിക്കുന്നവര്‍ക്കും വിമുക്ത ഭടന്മാരുടെ ആനുകൂല്യം നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ശുപാര്‍ശ ഉടന്‍ ക്യാബിനറ്റില്‍ സമര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചു.
ആഭ്യന്തര സുരക്ഷയ്ക്കു വേണ്ടി ജീവന് പണയപ്പെടുത്തുന്ന അര്‍ധ സൈനികര്‍ അര്‍ഹിക്കുന്ന അംഗീകാരമാണിതെന്നു ഷിന്‍ഡെ പറഞ്ഞു. ആനുകൂല്യത്തെ ആരും എതിര്‍ക്കുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ് ബി, സിഐഎസ്എഫ്, എന്‍എസ് ജി തുടങ്ങിയവയില്‍ നിന്നായി വിരമിച്ച നാലുലക്ഷം പേരാണു രാജ്യത്തുള്ളത്.
രാജ്യത്തിന്റെ അര്‍ധ സൈനിക ശക്തി എട്ടു ലക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: