തിരുവനന്തപുരം: ഐഎഎസ്, ഐപിഎസ്കാരെ വാര്‍ത്തെടുക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച കേരള സിവില്‍ സര്‍വീസ് അക്കാദമി തകര്‍ച്ചയില്‍. ഒമ്പതു മാസമായി ഡയറക്ടര്‍ ഇല്ല. അധ്യാപക നിയമനങ്ങള്‍ നടക്കുന്നുമില്ല. ഐഎഎസുകാരെ വാര്‍ത്തെടുക്കാന്‍ രൂപീകരിച്ച സ്ഥാപനത്തിന്റെ തലപ്പത്ത് ഐഎഎസുകാരെ നിയമിക്കാന്‍പോലും കഴിഞ്ഞിട്ടില്ല.
2005ല്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ അക്കാദമി രൂപീകരിച്ചപ്പോള്‍ മോഹന്‍ എബ്രഹാം ആയിരുന്നു ഡയറക്ടര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വകാര്യ കോളേജില്‍ രണ്ടു വര്‍ഷം മാത്രം അധ്യാപന പരിചയമുള്ള കെ.പി. നൗഫല്‍ എന്നയാളെ ഡയറക്ടറാക്കി. പിന്നീട് നിര്‍മ്മലാ കോളേജിലെ കൊമേഴ്സ് അധ്യാപകന് ജി.എസ്. ഗിരീഷ്കുമാറിനെ ഡയറക്ടറാക്കി. പാലക്കാട്, കോഴിക്കോട്, മലപ്പുറം, മൂവാറ്റുപുഴ, ചെങ്ങന്നൂര്‍, കോന്നി, ആളൂര്‍, കല്യാശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ സബ് സെന്ററുകള്‍ തുടങ്ങിയതിനപ്പുറം ഒന്നും ചെയ്തില്ല. നയിക്കാന്‍ ആളില്ലാത്തതിനാല്‍ ഈ സെന്റുറുകള്‍ പൂട്ടലിന്റെ വക്കിലുമാണ്.
റിട്ട. അധ്യാപകരായ ചിലരാണ് അക്കാദമി കാര്യങ്ങളുടെ കോ-ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് താല്പര്യമുള്ളവരെ ഫാക്കല്‍റ്റിയായി നിയമിക്കുന്നു. ഐഎഎസ് പ്രിലിമനറി പരീക്ഷയില്‍ തോറ്റ നിരവധിപേര്‍ അക്കാദമിയില്‍ പഠിപ്പിക്കാന്‍ ഉണ്ടായിരുന്നു. ദിവസവും ഒരു പീരിഡ് രണ്ടു മണിക്കൂര്‍ വച്ച് മൂന്നു പീരിഡായി ആകെ ആറു മണിക്കൂറായിരുന്നു പഠന സമയം. പീരിഡിന്റെ സമയം ഒന്നര മണിക്കൂറായി ചുരുക്കിയതോടെ കുട്ടികള്‍ക്ക് ആകെ ഒന്നരമണിക്കൂര്‍ നഷ്ടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: