തിരുവനന്തപുരം: വിശ്വമലയാള മഹോത്സവ വിവാദത്തില്‍ തന്റെ പേര് വലിച്ചിഴച്ചതില്‍ സ്പീക്കര്‍ ജി.കാര്ത്തികേയന് അമര്‍ഷം. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍ പറഞ്ഞു. സ്പീക്കര്‍ പദവിയിലിരിക്കുന്നതിനാല്‍ വിവാദം സംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിശ്വമലയാള മഹോത്സവ സെമിനാറിലേക്ക് എന്നെ ക്ഷണിച്ചത് സാസ്കാരിക മന്ത്രി കെ.സി.ജോസഫാണ്. മന്ത്രി നിര്‍ബന്ധിച്ചതിനാലാണ് പങ്കെടുക്കാമെന്ന് ഏറ്റത്. എന്നാല്‍ സുഗതകുമാരിയെ മാറ്റിയാണ് തന്നെ അദ്ധ്യക്ഷനാക്കിയത് എന്ന് പത്രങ്ങളിലൂടെയാണ് അറിഞ്ഞത്- കാര്ത്തികേയന് പറഞ്ഞു.
വിശ്വമലയാള മഹോത്സവത്തിന്റെ പരിസ്ഥിതി സെമിനാറില്‍ അധ്യക്ഷ പദവിയില്‍ നിന്നാണ് കവയത്രി സുഗതകുമാരിനെ അധികൃതര്‍ ഒഴിവാക്കിയത്. നാളത്തെ കേരളം വികസന കാഴ്ചപ്പാട് എന്ന സെമിനാറിലായിരുന്നു സുഗതകുമാരി പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് സെമിനാര്‍ മാറ്റി വയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: