ന്യൂദൽഹി: ഉത്തര്‍പ്രദേശില്‍ കടുത്ത ശൈത്യത്തിൽ മരിച്ചവരുടെ എണ്ണം 143 ആയി. തണുപ്പ് കഠിനമായതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40 ആളുകളാണ് മരിച്ചത്. ആറു വയസുകാരനായ സത്യം എന്ന കുട്ടി തണുത്ത് സ്കൂളിലാണ് മരിച്ചത്.
കാണ്‍പൂര്‍, ഫത്തേപ്പൂര്‍, കണ്ണോജ്, പിലിഭിത്,മോറാദാബാദ്, റാംപൂര്‍, ഹമിപൂര്‍, ഗാസിപൂര്‍ എന്നിവടങ്ങളിലെല്ലാം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശൈത്യം കടുത്താല്‍ മരണ സംഖ്യം ഉയരും.
കടുത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് റോഡ് ഗതാഗതവും, റെയില്‍വെയും എല്ലാം തന്നെ തടസ്സപ്പെട്ടിരിക്കുകയാണ്. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഉണ്ടാകുന്ന റോഡ് അപകടങ്ങളിലും നിരവധിപ്പേരാണ് മരിച്ചത്.
സംസ്ഥാനത്തെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അടച്ചിട്ടിരിക്കുകയാണ്. തണുപ്പ് മൂലം 700 ഓളം തെരുവുനായകള്‍, പശുക്കള്‍ മറ്റ് വളര്‍ത്തു മൃഗങ്ങള്‍ എല്ലം ചത്തതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: