കൗശംബി (യു.പി): ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്കി. ഉത്തര്‍പ്രദേശ് കൗശംബി സ്വദേശിനി റോസി ബീഗ(35)മാണ് മഞ്ജന്‍പുര്‍ സ്വദേശിയായ ഭര്‍ത്താവ് മുഹമ്മദ് സുഹര്ബ് അലിയാസ് അസ്ലത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. 17 വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് റോസി ബീഗത്തിന്റെ മൂന്നു മക്കളെ കാണാതായിരുന്നു. ഇതിനു ശേഷം നിരവധി ഫോണ്‍കോളുകള്‍ ഇവര്‍ക്ക് വന്നു. ഇതിലൊന്ന് ഭര്‍ത്താവിന്റേതായിരുന്നു.ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ശേഷം ബന്ധം ഒഴിവാക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
നാളുകളായി പരാതിക്കാരി അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഭര്‍തൃഗൃഹത്തില്‍ നിന്നും മാറി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഇറച്ചി വ്യാപാരം നടത്തുന്നതില്‍ ഭര്‍ത്താവിനൊപ്പം നില്ക്കണമെന്നാവശ്യപ്പെട്ടുണ്ടായ പീഡനത്തെ തുടര്‍ന്നാണിതെന്നും പറയുന്നു. ഭര്‍തൃവീട്ടില്‍ നിന്നും മാറിയതില്‍ പിന്നെ സാമ്പത്തിക സഹായം നല്‍കിയിട്ടില്ല. സാമ്പത്തിക പരാധീനതകളെ തുടര്‍ന്ന് മൂന്നു മക്കളെയും മദ്രസയില്‍ ആക്കിയിരുന്നെങ്കിലും അസ്ലം മക്കളെ അവിടെ നിന്നും കൂട്ടിക്കൊണ്ടു പോയി. ഇതിനെതിരെ മഞ്ജന്‍പുര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടില്ല റോസി ബീഗം പറയുന്നു.
ലോക്സഭ പാസാക്കിയ മുത്തലാഖ് ബില്‍ അനുസരിച്ച് മൂന്നു വര്‍ഷം തടവ് കിട്ടാവുന്ന കുറ്റമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: