ഓഖി ദുരന്തം പഠിക്കാനെത്തിയ കേന്ദ്രസംഘത്തിന്റെ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് സംസ്ഥാന ഉദ്യോഗസ്ഥസംഘമുള്പ്പെടെയുള്ളവര്ക്ക് ആകെ ചെലവഴിച്ചത് പത്തര ലക്ഷം രൂപയാണ്. ഇവരെ കാണാനെന്ന പേരില്‍ മുഖ്യമന്ത്രിയുടെ ഒരു യാത്രയ്ക്ക് തന്നെ ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് എട്ട് ലക്ഷം രൂപ ധൂര്‍ത്തടിച്ചിരിക്കുകയാണ്. ധൂര്‍ത്തടിച്ച പണം തിരിച്ചടച്ചാല്‍ പ്രശ്നം അവസാനിക്കുമെന്ന നിലപാട് പരിഹാസ്യമാണ്. കളവ് മുതല്‍ തിരിച്ചേല്പ്പിച്ചാല് മോഷണക്കുറ്റം ഇല്ലാതാകുമെന്ന വാദമാണ് മുഖ്യമന്ത്രിയും സിപിഎമ്മും മുന്നോട്ടുവെക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: