ഇടുക്കി: നൂറ്റിരണ്ട് തീര്‍ത്ഥാടകരുടെ മരണത്തിനിടയാക്കിയ പുല്ലുമേട് ദുരന്തത്തിലെ നടുക്കുന്ന ഓര്‍മ്മയ്ക്ക് ഏഴ് വയസ്. ഇന്നും അപകടം നടന്ന സ്ഥലത്ത് കിടന്ന ബൈക്കിന്റെ ഉടമസ്ഥനെ കണ്ടെത്താനായില്ല.
തമിഴ്നാട് രജിസ്ട്രേഷനുള്ള ബൈക്ക് നിലവില്‍ എവിടെയാണെന്നതിന് പോലും പോലീസിന് വ്യക്തതയില്ല. അന്വേഷണവും വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസാനിച്ചു. ആദ്യം കുമളി പോലീസ് അന്വേഷിച്ച കേസ് പിന്നീട് കോട്ടയം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും വ്യാപകമായ തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.
കണ്ണന് എന്നയാളുടെ പേരിലുള്ള ബൈക്ക് ആണിതെന്ന് കണ്ടെത്തിയിരുന്നു. ഇയാളെ തേടി ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോള്‍ മഹീന്ദ്ര ഫൈനാന്‍സുകാര്‍ സിസി കുടിശിഖ വരുത്തിയതിന് ബൈക്ക് പിടിച്ചെടുത്തിരുന്നതായി കണ്ടെത്തി. ലേലത്തില്‍ വച്ച ബൈക്ക് ആരാണ് എടുത്തതെന്ന് ഫൈനാന്‍സ് ഉടമകള്‍ പറയാന്‍ തയ്യാറായില്ല. തേനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ പേരിലുള്ള ഡിമാന്റ് ഡ്രാഫ്റ്റ് നല്‍കിയാണ് ബൈക്ക് ലേലത്തില്‍ പിടിച്ചയാള്‍ പണം അടച്ചതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. പിന്നീട് അന്വേഷണത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ക്രൈംബ്രാഞ്ച് നിര്‍ബന്ധിതമായി.ഈ ബൈക്ക് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചതായി അന്ന് കണ്ടെത്തിയിരുന്നു.
ദുരന്ത കാരണം സര്‍ക്കാര്‍ വകുപ്പുകളുടെ ഗുരുതര വീഴ്ചയാണെന്ന് ജസ്റ്റിസ് എന്‍.ആര്. ഹരിഹരന് നായര്‍ കമ്മീഷന് റിപ്പോര്‍ട്ടിലും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആര്‍ക്കെതിരെയും നടപടിയുണ്ടായിട്ടില്ല. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തിയ സ്ഥലത്ത് 21 പോലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ദുരന്തമുണ്ടായതോടെ കൃത്രിമ രേഖ ചമച്ച് നൂറിലധികം ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിലുണ്ടായിരുന്നെന്ന് വരുത്താനും ശ്രമം നടന്നു. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ഇത് കണ്ടെത്തിയതോടെ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണം വഴിതിരിച്ച് വിടാന്‍ ശ്രമിച്ചു.
2011 ജനുവരി 14ന് രാത്രി 7.30യോടെ ശബരിമല പുല്ലുമേട്ടില്‍ മകരജ്യോതി കണ്ട് മടങ്ങിയ തീര്‍ത്ഥാടകര്‍, വള്ളക്കടവ് ഉപ്പുപാറയില്‍ തിക്കിലും തിരക്കിലും പെടുകയായിരുന്നു. വാഹനം പ്രവേശിക്കാതിരിക്കാന്‍ ഇട്ട ചങ്ങലയില്‍ തട്ടി മുമ്പില്‍ പോയവര്‍ വീണതോടെ പിന്നാലെ എത്തിയവരും അപകടത്തില്‍പ്പെട്ടു. ചവിട്ടേറ്റ് വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തിലും ഹൃദയത്തിലും തറച്ചതാണ് ഏറെപ്പേരും മരിച്ചത്. മൂന്നു ലക്ഷത്തിലധികം അയ്യപ്പഭക്തര്‍ അന്ന് ഇവിടെ എത്തിയിരുന്നു.
അനൂപ് ഒ.ആര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: