ചെന്നൈ: നീലം ചുഴലിക്കാറ്റിനെ തുടര്‍ന്ന് തുടര്‍ന്ന് നിയന്ത്രണം തെറ്റിയ ചരക്കുകപ്പലിലെ ജീവനക്കാരുമായി പോയ ബോട്ട് മുങ്ങി കാണാതായവരില്‍ മലയാളിയും. കാസര്‍കോട് ബന്തടുക്കയ്ക്കയ്ക്കു സമീപമുള്ള പള്ളത്തടുക്ക സ്വദേശി ജോമോന് ജോസഫിനെയാണു കാണാതായത്. അപകടത്തില്‍പ്പെട്ട പ്രതിഭ കാവേരി എന്ന കപ്പലിലെ ഓയിലറാണു ജോമോന്. ഇയാള്‍ ഏഴുമാസമായി കപ്പലില്‍ ജോലി ചെയ്യുന്നു.
ഇന്നലെ വൈകിട്ട് 6.30ഓടെയാണ് എണ്ണയുമായി പോയ പ്രതിഭാ ഷിപ്പിംഗ് കമ്പനിയുടെ കപ്പല്‍ ചുഴലിക്കാറ്റില്‍പ്പെട്ട് ദിശ തെറ്റിയത്. ഈ കപ്പലില്‍ ഉണ്ടായിരുന്ന 37 ജീവനക്കാരില്‍ 22 പേര് കയറിയ ബോട്ടാണു പിന്നീട് മുങ്ങിയത്. ബോട്ടില്‍ കയറാതിരുന്ന 15 ജീവനക്കാരുമായി തീരത്തേക്കു നീങ്ങിയ കപ്പല്‍ തുറമുഖത്തുനിന്നു 15 കിലോമീറ്ററോളം അകലെ ബസന്ത്നഗര്‍ ബീച്ചില്‍ മണല്ത്തിട്ടയിലുറച്ചു പോയി.
പിന്നീട് ഈ 15പേരെയും കോസ്റ്റ്ഗാര്‍ഡ് രക്ഷിച്ചു. കാണാതായവര്‍ക്കായി കോസ്റ്റ്ഗാര്‍ഡ് തിരച്ചില്‍ തുടരുകയാണ്. ജോമോന് ജോസഫിനെ ബന്ധപ്പെടാന്‍ ശ്രമിച്ചത് വിഫലമായതോടെയാണ് അപകടത്തില്‍പ്പെട്ടെന്ന സംശയത്തിന് ഇടയാക്കിയത്.
ഉച്ചയോടെ കാറ്റിന്റെ പ്രഭാവം തമിഴ്നാട്ടില്‍ നിന്ന് ആന്ധ്ര തീരത്തേക്കു മാറുമെന്നാണു കാലാവസ്ഥാ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: