ന്യൂദല്‍ഹി: വിദേശയാത്രയ്ക്കിടെ മകനെ നഷ്ടമായ അമ്മയ്ക്ക് മകന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സഹായഹസ്തം. ഓസ്ട്രേലിയയില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ച അമ്മയ്ക്കാണ് ക്വാലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ വച്ച് ആകസ്മികമായി മകനെ നഷ്ടമായത്. മകന്റെ ഭൗതികശരീരം എങ്ങനെ നാട്ടിലെത്തിക്കണമെന്ന് അറിയാതെ പകച്ചു നിന്ന അമ്മയ്ക്ക് സഹായമായത് സുഹൃത്ത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് അയച്ച ട്വിറ്റര്‍ സന്ദേശമാണ്. തുടര്‍ന്ന് സുഷമ സ്വരാജിന്റെ ഇടപെടലിലൂടെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ സഹായം ലഭിച്ചു.
തന്റെ സുഹൃത്ത് ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ ആകസ്കമികമായി മരണപ്പെട്ടുവെന്നും അമ്മ മാത്രമാണ് കൂടെയുള്ളതെന്നും കാണിച്ച് സുഷമ സ്വരാജിന് ട്വീറ്റ് ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ എയര്പോര്ട്ടിലെത്തുമെന്നും സര്‍ക്കാര്‍ ചെലവില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നും അറിയിച്ച് മറുപടി ഉടനെത്തുകയും ചെയ്തു. അതിനൊപ്പം മരിച്ചയാളുടെ കുടംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: