കൊച്ചി: മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന പത്തനംതിട്ട സ്വദേശിനിയെ ലൈംഗികമായി ഉപയോഗിച്ച ശേഷം മതംമാറ്റി സിറിയയിലേക്ക് കടത്താന്‍ശ്രമിച്ച കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) വിടുന്ന കാര്യം ഹൈേക്കാടതി 23ന് പരിഗണിക്കും.
അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സംബന്ധിച്ച് പോലീസിന് പരാതിയൊന്നും ലഭിച്ചില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കോടതി നിര്‍ദേശത്തെ തുടര്‍ന്ന് യുവതി പരാതിയുടെ പകര്‍പ്പ് പോലീസിന് അയച്ചു. ഇതേ തുടര്‍ന്നാണ്് ആലുവ ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തില്‍ കേസ് അന്വേഷണം തുടങ്ങിയത്്. കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചിട്ടുണ്ട്്.
റിമാന്‍ഡില്‍ കഴിയുന്ന പറവൂര്‍ സ്വദേശികളായ ഫയാസ് ജമാല്‍ (23), സിയാദ് (48) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് പോലീസ് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. യുവതിക്കും മുഖ്യപ്രതി മാഹി സ്വദേശി മുഹമ്മദ് റിയാസിനും താമസിക്കുന്നതിന് മാഞ്ഞാലിയില്‍ സൗകര്യമൊരുക്കിയത് റിമാന്‍ഡില്‍ കഴിയുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: