മുംബൈ: മുംബൈയില്‍ നിന്ന് ഏഴ് ഒഎന്‍ജിസി ജീവനക്കാരുമായി പോയ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നു വീണ സംഭവത്തില്‍ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്. അതേ സമയം നാവിക സേന കാണാതായ ഒരാള്‍ക്ക് വേണ്ടി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
ഒഎന്‍ജിസിയിലെ അഞ്ചു മുതിര്‍ന്ന ഉദ്യോഗസ്ഥരും രണ്ടു പൈലറ്റുമാരുമായിരുന്നു അപകടത്തില്‍ പെട്ട ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്നു മലയാളികളും ഉള്‍പ്പെടുന്നു. എറണാകുളം കോതമംഗലം സ്വദേശി ജോസ് ആന്റണി, ചാലക്കുടി സ്വദേശി വി കെ ബിന്ദുലാല്‍ ബാബു, തൃശ്ശൂര്‍ സ്വദേശി പി എന്‍ ശ്രീനിവാസ് എന്നിവരാണ് അപകടത്തില്‍പ്പെട്ട മലയാളികള്‍.
ശനിയാഴ്ച രാവിലെ 10.20ന് മുംബൈയിലെ ജൂഹുവിലെ ഹെലിപാഡില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. ഏകദേശം 10.58 ന് ഒഎന്‍ജിസിയുടെ നോര്‍ത്ത് ഫീല്‍ഡില്‍ എത്തിച്ചേരേണ്ട ഹെലികോപ്റ്ററായിരുന്നു. എന്നാല്‍ പറന്നുയര്‍ന്നതിനു പിന്നാലെ പെട്ടെന്ന് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നെന്നും എടിസി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: