കോതമംഗലം: അച്ഛന്റെ മരണം ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് ഇനിയുമായിട്ടില്ല. ജോസ് ആന്റണിയുടെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചപ്പോള്‍ മക്കളായ രശ്മിത റോസിയും റിനിത റോസിയും പൊട്ടിക്കരഞ്ഞു. ഒരാഴ്ച മുമ്പ് തങ്ങളോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച അച്ഛന് പെട്ടെന്ന് വിട്ടുപിരിഞ്ഞതിന്റെ സങ്കടം അവര്‍ക്ക് അടക്കാനായില്ല. ഇരുപത്തഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മടങ്ങിയ ജോസ് ആന്റണിയുടെ വിയോഗം ഭാര്യ റാണിക്കും സഹിക്കാനായില്ല.
മുംബൈയില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ഒഎന്‍ജിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കോതമംഗലം ചേലാട് മില്ലുംപടി പെരുമ്പിള്ളിച്ചിറ ജോസ് ആന്റണിക്ക് നാട് യാത്രമൊഴിയേകി. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ജോസ് ആന്റണിയുടെ മൃതദേഹം വീട്ടില്‍ എത്തിച്ചത്. രാവിലെ മുതല്‍തന്നെ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു.
ജോസ് ആന്റണിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ജീവിതത്തിന്റെ നാനാതുറകളിലുള്ള നൂറ് കണക്കിന് ആളുകള്‍ എത്തിയിരുന്നു. വീട്ടിലെ അന്ത്യശുശ്രൂഷകള്‍ക്ക് ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ സംസ്ക്കരിച്ചു. ജോയ്സ് ജോര്‍ജ് എംപി, ആന്റണി ജോണ്‍ എംഎല്‍എ, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, എന്നിവരും അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: