മെല്‍ബണ്‍: ഈ വര്‍ഷത്തെ പ്രഥമ ഗ്രാന്‍ഡ് സ്ലാമായ ഓസ്ട്രേലിയന്‍ ഓപ്പണിന് മെല്‍ബണ്‍ പാര്‍ക്കില്‍ ഇന്ന് കൊടിയുയരും. പ്രമുഖ താരങ്ങളൊക്കെ മത്സരിക്കാന്‍ ഇറങ്ങും. പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ക്കാണ് കിരീട സാധ്യത.
വനിതകളുടെ നിലവിലെ ജേത്രിയായ സെറീന വില്ല്യംസ് ഇത്തവണ മെല്‍ബണില്‍ മത്സരിക്കുന്നില്ല. പ്രസവാവധിക്കുശേഷം മികച്ച ഫോമിലേക്ക് ഉയരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സെറീനയുടെ പിന്മാറ്റം.
ലോക ഒന്നാം നമ്പര്‍ സിമോണ ഹാലേപ്പ്്, രണ്ടാം സീഡ് കരോലീന വോസ്നിയക്കി, വിംബ്ള്‍ഡണ്‍ ചാമ്പ്യന്‍ ഗാര്‍ബീന്‍ മുഗുരുസ എന്നിവരാണ് വനിതകളില്‍ കിരീടസാധ്യത കല്‍പ്പിക്കപ്പെടുന്നവര്‍.
പുരുഷ വിഭാഗത്തില്‍ ബ്രിട്ടന്റെ ഒന്നാം നമ്പറായ ആന്‍ഡി മുറെ പരിക്ക് മൂലം ടൂര്‍ണമെന്റില്‍ നിന്ന പിന്മാറി. അതേസമയം പരിക്കില്‍ നിന്ന് മുക്തി നേടിയ റാഫേല്‍ നദാല്‍, നൊവാക്ക് ദ്യോക്കോവിച്ച്, സ്റ്റാന്‍ വാവ്റിങ്ക എന്നിവര്‍ മത്സരിക്കും.
ഇന്ത്യയുടെ യുകി ബാംബ്രി ഓസ്ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്. അതേസമയം രാംകുമാര്‍ രാമനാഥന് യോഗ്യത മത്സരത്തില്‍ തോറ്റു പുറത്തായി.
യോഗ്യത മത്സരത്തിന്റെ മൂന്നാം റൗണ്ടില്‍ ബാംബ്രറി കാനഡയുടെ പീറ്റര്‍ പോളന്സ്കിയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.
സ്കോര്‍ 1-6,6-3,6-3. ഇത് മൂന്നാം തവണയാണ് ബാംബ്രി ഓസ്ട്രേലിയന്‍ ഓപ്പണിന് യോഗ്യത നേടുന്നത്. രാംകുമാര്‍ യോഗ്യതാ മത്സരത്തിന്റെ മൂന്നാം റൗണ്ടില്‍ കാനഡയുടെ വാസെക്ക് പോസ്പിസിലിനോട് തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: