ന്യൂദല്‍ഹി: ഇന്ത്യയിലേയ്ക്ക് നുഴഞ്ഞ് കയറാന്‍ ഭീകരര്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന പാക്കിസ്ഥാനെ വിമര്‍ശിച്ച് കരസേനാ മേധാവി ബിബിന്‍ റാവത്ത്. പ്രകോപനപരമായ പാക്കിസ്ഥാന്റെ ഇത്തരം നടപടികള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എഴുപതാമത് സൈനികദിനത്തോട് അനുബന്ധിച്ച് ദല്‍ഹിയിലെ കരിയപ്പാ പരേഡ് മൈതാനത്ത് നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് റാവത്തിന്റെ പ്രസ്താവന. ചടങ്ങിനിടെ നടന്ന പരേഡ് വീക്ഷിച്ച അദ്ദേഹം സൈനികര്‍ക്ക് ഗ്യലന്ററി അവാര്‍ഡും മറ്റും സമ്മാനിച്ചു.
കശ്മീര്‍ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറാന്‍ ഭീകരര്‍ക്ക് പാക്കിസ്ഥാന് നിരന്തരം ഒത്താശ ചെയ്യുന്നുണ്ട്. ഇത്തരം പ്രവര്‍ത്തികളിലൂടെ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ പാക്കിസ്ഥാന് നിര്‍ബന്ധിക്കുകയാണ്. ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ ഒരു തരത്തിലും തങ്ങള്‍ അനുവദിക്കില്ലെന്നും റാവത്ത് ചൂണ്ടിക്കാട്ടി.
ചൈനീസ് അതിര്‍ത്തിയില്‍ തര്‍ക്കം തുടരുകയാണെന്നും ഇത് അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: