ആലുവ: ഗുജറാത്തിൽ മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞിരുന്ന പത്തനംതിട്ട സ്വദേശിയായ പെൺകുട്ടിയെ മതം മാറ്റി നാട് കടത്താന്‍ ശ്രമിച്ച കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും. കേസിന്റെ പ്രാഥമിക വിവരങ്ങള്‍ എന്‍ഐഎ പോലീസില്‍ നിന്നും തേടി.
പ്രതികളുടെ ഐഎസ് ബന്ധം എന്‍ഐഎ പരിശോധിക്കും. മുഖ്യപ്രതി റിയാസ് നിലവില്‍ സൗദി അറേബ്യയിലാണ്. കേസില്‍ രണ്ട് പേര് പിടിയിലായിട്ടുണ്ട്. പെരുവാരം മന്ദിയേടത്ത് വീട്ടിൽ ഫയാസ് ജമാൽ (23), മാഞ്ഞാലി തലക്കാട്ട് വീട്ടിൽ സിയാദ് (48) എന്നിവരാണ് പിടിയിലായത്. യുഎപിഎ കുറ്റം ചുമത്തിയ ഇവരെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
കേസിലെ ഒന്നാംപ്രതിയും പെൺകുട്ടിയെ പ്രണയത്തിൽ കുടുക്കിയ ആളുമായ മാഹി സ്വദേശി മുഹമ്മദ് റിയാസ് ഉൾപ്പടെ എട്ട് പേർ കൂടി ഇനി പിടിയിലാകാനുണ്ട്. മുഹമ്മദ് റിയാസിന്റെ മാതൃസഹോദരി പുത്രനാണ് പിടിയിലായ ഫയാസ്. ഈഴവ മതത്തിൽപ്പെട്ട ദമ്പതികളുടെ ഏക മകളായ പെൺകുട്ടി 2013 മുതൽ 15 വരെയാണ് ബാംഗ്ളൂരിൽ പഠിച്ചത്. ബാംഗ്ളൂരിലാണ് മതം മാറ്റം നടന്നത്. മുഹമ്മദ് റിയാസ് മൂന്ന് മാസത്തെ സന്ദർശക വിസയിലാണ് പെൺകുട്ടിയെ സൗദിയിലെത്തിച്ചത്.
പെൺകുട്ടി 2013 മുതൽ 15 വരെയാണ് ബാംഗ്ളൂരിൽ പഠിച്ചത്. ബാംഗ്ളൂരിലാണ് മതം മാറ്റം നടന്നത്. മുഹമ്മദ് റിയാസ് മൂന്ന് മാസത്തെ സന്ദർശക വിസയിലാണ് പെൺകുട്ടിയെ സൗദിയിലെത്തിച്ചത്. വിസയുടെ കാലാവധി തീരാറായിട്ടും മടക്കി അയക്കാതെ ജിദ്ദയിൽ സിറിയൻ അതിർത്തി പ്രദേശത്ത് താമസമാരംഭിച്ചു. ചതി മനസിലാക്കിയ പെൺകുട്ടി വീട്ടിലുണ്ടായിരുന്ന അഡിഷണൽ താക്കോൽ ഉപയോഗിച്ച് പുറത്തുകടന്ന് മറ്റൊരു ഫ്ളാറ്റിലെ താമസക്കാരന്റെ സഹായം തേടി. വിമാനത്താവളത്തിൽ വച്ച് കണ്ടുമുട്ടിയ മലയാളി കുടുംബത്തിന്റെ കൂടി സഹായത്തോടെയാണ് പെൺകുട്ടി തിരിച്ച് ഗുജറാത്തിലെത്തിയത്.
നാട്ടിലെത്തിയ ശേഷം പെൺകുട്ടി എറണാകുളം റൂറൽ എസ്.പിക്ക് രജിസ്ട്രേഡായി അയച്ച പരാതിയനുസരിച്ചാണ് ആലുവ ഡിവൈ.എസ്.പി കെ.ബി. പ്രഫുലചന്ദ്രന്റെ നേതൃത്വത്തിൽ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: