കൊച്ചി: തൃപ്പൂണിത്തുറ സ്വദേശിയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനുമായ പി.എസ്. ബാബുറാം മുന്‍മന്ത്രി കെ ബാബുവിന്റെ ബിനാമിയാണെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു.
മുന്‍മന്ത്രി കെ.ബാബു അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന വിജിലന്‍സ് കേസില്‍ ബാബുറാമിനെ ബിനാമിയെന്നാരോപിച്ച് പ്രതി ചേര്‍ത്തിരുന്നു. ഇതു ചോദ്യം ചെയ്ത് ബാബുറാം നല്കിയ ഹര്‍ജിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈഎസ്പി ടി.യു സജീവനാണ് ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയില്‍ സ്റ്റേറ്റ്മെന്റ് നല്‍കിയത്. കേസന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുമെന്നും സ്റ്റേറ്റ്മെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് കെ.ബാബുവുമായി ബന്ധമുണ്ടെന്ന ആരോപണം കളവാണെന്നും അനാവശ്യമായി കേസ് രജിസ്റ്റര്‍ ചെയ്തതാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: