കോഴിക്കോട്: പോപ്പൂലര്‍ ഫ്രണ്ട് ജനാധിപത്യ പ്രചരണങ്ങളെ അവഹേളിക്കുകയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എം. അനീഷ്കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിന്റെ പോസ്റ്ററുകള്‍ എബിവിപി കയ്യേറുന്നു എന്നു പറഞ്ഞു അസത്യം പ്രചരിപ്പിക്കുന്നതിന് പുറമെ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ആവില്ല എന്ന് പരസ്യമായി വെല്ലുവിളിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഭാരതത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ മൊത്തത്തില്‍ വെല്ലുവിളിക്കുകയാണ്. കൊലപാതകം ചെയ്തവരെ സംരക്ഷിക്കുമെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ നിലപാടുകള്‍ക്കെതിരെ പ്രചരണം നടത്തുന്ന സംഘടനകള്‍ക്കെതിരെ പ്രവര്‍ത്തകരെ അഴിച്ചുവിടുമെന്നെല്ലാം പരസ്യമായി വിളിച്ച് പറയുന്ന നേതാക്കളാണ് പോപ്പുലര്‍ ഫ്രണ്ടിനുള്ളത്. അവരുടെ നിലപാടുകളില്‍ നിന്നും അവര്‍ക്ക് തീവ്രവാദ സ്വഭാവമാണ് ഉള്ളതെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. എബിവിപിയുടെ പോസ്റ്ററില്‍ ഉള്ള കാര്യങ്ങള്‍ എല്ലാം തന്നെ പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ച് കേന്ദ്ര-സംസ്ഥാന ആഭ്യന്തരമന്ത്രാലയവും ഇന്റലിജന്‍സ് വിഭാഗവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. അതുകൊണ്ട് പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ സംഘടനയാണെന്നും അതിനെ നിരോധിക്കേണ്ടത് ആവശ്യമാണെന്നുമുള്ള നിലപാടില്‍ നിന്നും എ.ബി.വി.പി. പിറകോട്ടു പോവില്ല. പരസ്യമായി എ.ബി.വി.പിക്കെതിരെ നുണ പ്രചരണം നടത്തുന്നതില്‍ നിന്നും വെല്ലുവിളിക്കുന്നതില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ട് പിന്മാറണം. പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് ജനാധിപത്യ രീതിയില്‍ ജനകീയമായി പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് എം.അനീഷ്കുമാര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: