ന്യൂദല്‍ഹി: പദ്മാവത് വിവാദം തുടരവരെ സെന്‍സര്‍ ബോര്‍ഡ് തലവന്‍ പ്രസൂണ്‍ ജോഷിക്ക് അലഹബാദ് ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് നല്കി. ചിത്രം ഈ മാസം 25ന് പ്രദര്‍ശനം ആരംഭിക്കാനിരിക്കെയാണ് ഇത്. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഇതിന് മറുപടി നല്‍കണമെന്നും അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ച് നിര്‍ദേശിച്ചു. ഫെബ്രുവരി 12നാണ് ഇനി കേസ് പരിഗണിക്കുന്നത്.
ചിത്രത്തിന്റെ റിലീസിനെതിരെ കംത പ്രസാദ് സിംഗാള്‍ എന്നയാള്‍ നല്കിയ ഹര്‍ജിയാണ് ഇതിലേക്ക് നയിച്ചത്. ചിത്രത്തില്‍ നിരോധിക്കപ്പെട്ട ആചാരമായ സതിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ ചിത്രം നിരോധിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം. എന്നാല്‍ 2017 നവംബര്‍ ഒന്‍പതിന് ഹര്‍ജി പരിഗണിച്ച കോടതി ഇത് തള്ളുകയും ഹര്‍ജിക്കാരനോട് സെന്‍സര്‍ ബോര്‍ഡ് തലവനെ സമീപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഹര്‍ജിക്കാരന്റെ പരാതിയിന്മേല് മൂന്നാഴ്ചയ്ക്കുള്ളില്‍ സെന്‍സര്‍ ബോര്‍ഡ് തലവന്‍ മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, നിര്‍ദിഷ്ട സമയം കഴിഞ്ഞിട്ടും പ്രസൂണ്‍ ജോഷി മറുപടി നല്‍കാതിരുന്നതിനേത്തുടര്‍ന്നാണ് ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: