വാന്‍ഗരി: അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന് അദ്ഭുതം തുടരുകയാണ്. രണ്ടാം മത്സരത്തില്‍ കരുത്തരായ ശ്രീലങ്കയെ അഫ്ഗാന് കുട്ടികള്‍ 32 റണ്‍സിന് തോല്‍പ്പിച്ചു. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരേയും അഫ്ഗാന് വിജയം കൊയ്തിരുന്നു. ഇതോടെ രണ്ടു ജയവുമായി അഫ്ഗാന് ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് 50 ഓവറില്‍ ഏഴ് വിക്കറ്റിന് 284 റണ്‍സ് നേടി. മഴ തടസമായി എത്തിയ മത്സരത്തില്‍ ശ്രീലങ്കയുടെ വിജയലക്ഷ്യം 38 ഓവറില്‍ 235 ആയി പുനര്‍നിര്‍ണയിച്ചു. എന്നാല്‍ ലങ്ക 37.3 ഓവറില്‍ 202 റണ്‍സിന് എല്ലാവരും പുറത്തായി.
ഇബ്രാഹിം സാദ്രന് (86), ഡാര്‍വിഷ് റസൂലി (63), ഇക്രാം അലി ഖില് (55) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് അഫ്ഗാന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 48 റണ്‍സ് നേടിയ ജെഹാന് ഡാനിയേലാണ് ലങ്കയുടെ ടോപ്പ് സ്കോറര്‍. നന്നായി പൊരുതിയ ലങ്കയുടെ വാലറ്റം തകര്‍ന്നതാണ് തിരിച്ചടിയായത്.
ഗ്രൂപ്പ് ഡിയില്‍ രണ്ടു ജയവുമായി അഫ്ഗാന് ക്വാര്‍ട്ടറില്‍ കടന്നു. ഇതോടെ പാക്കിസ്ഥാന്-ശ്രീലങ്ക മത്സരം നിര്‍ണായകമായി. തോല്‍ക്കുന്നവര്‍ ലോകകപ്പില്‍ നിന്നും പുറത്താകും. അഫ്ഗാന്റെ മൂന്നാം മത്സരം അയര്‍ലന്‍ഡിനെതിരേയാണ്. ആദ്യ രണ്ടു മത്സരവും തോറ്റ അയര്‍ലന്‍ഡ് പുറത്തായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: