തിരുവനന്തപുരം: ഫോണ്‍കെണി വിവാദകേസില്‍ മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന് കോടതി ജാമ്യം നല്കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസേട്രറ്റ് കോടതി ജഡ്ജി പ്രഭാകരനാണ് ശശീന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കുറ്റപത്രം മാര്‍ച്ച് 17ന് വായിക്കും. കുറ്റം നിഷേധിച്ചാല്‍ കേസിന്റെ വിചാരണ ആരംഭിക്കും.
ചാനല്‍ പ്രവര്‍ത്തക നല്കിയ പരാതിയില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരായ നിയമ പ്രകാരം കേസ് എടുത്തു. പരമാവധി മൂന്നു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയട്ടുള്ളത്. പ്രതിയായ മുന്‍ മന്ത്രിയോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.
പരാതിക്കാരിയായ ചാനല്‍ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെ മൂന്ന് സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. മുന്‍ മന്ത്രി ചാനല്‍ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ഇവര്‍ മൂന്നുപേരും മൊഴി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: