ന്യൂദല്‍ഹി: ആര്‍എസ്എസ് പ്രവര്ത്തകന് നല്കിയ അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഹാജരാകാന്‍ ഭീവണ്ടി കോടതിയുടെ ഉത്തരവ്. ഏപ്രില്‍ 23ന് രാഹുല്‍ കോടതിയില്‍ ഹാജരാകണം. അന്ന് കുറ്റപത്രം നല്‍കും.
ആര്‍എസ്എസാണ് ഗാന്ധിജിയെ വധിച്ചതെന്ന് 2014 മാര്‍ച്ച് ആറിന് താനെയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍, രാഹുല്‍ ആരോപണം ഉന്നയിച്ചിരുന്നു. രാഹുലിന്റെ അപകീര്‍ത്തിപരമായ പ്രസ്താവനക്കെതിരെയാണ് കേസ്.
കേസില്‍ ഇന്നലെ വാദം കേള്‍ക്കേണ്ടതായിരുന്നു. പക്ഷെ രാഹുല്‍ എത്തിയില്ല. രാഹുലിന്റെ അഭിഭാഷകന് നല്കിയ അവധി അപേക്ഷ പരിഗണിച്ച കോടതി ഏപ്രില്‍ 23ന് നിര്‍ബന്ധമായും രാഹുല്‍ ഹാജരാകാന്‍ ഉത്തരവിട്ടു. അന്ന് കുറ്റപത്രം നല്‍കുമെന്നും കോടതി വ്യക്തമാക്കി.
ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷ് കുന്ദെയാണ് മാനനഷ്ടക്കേസ് നല്‍കിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2016ല്‍ രാഹുല്‍ ഹര്‍ജി നല്‍കിയെങ്കിലും പിന്നീട് അത് പിന്‍വലിച്ചു. ഹൈക്കോടതി വിചാരണക്കോടതിയിലെ നടപടികളില്‍ ഇടപെടാന്‍ വിസമ്മതിച്ചതിനാലാണ് ഹര്‍ജി പിന്‍വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: