മോസ്കോ: റഷ്യയില്‍ ശെെത്യകാലം ആരംഭിച്ചതോടെ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. കിഴക്കന്‍ മോസ്കോയിലെ യകൂതിയ മേഖലയിലാണ് കനത്ത തണുപ്പ് അനുഭവപ്പെടുന്നത്. കൊടും ശെെത്യത്തില് കണ്പീലി പോലും തണുത്തുറയ്ക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കടുത്ത തണുപ്പിനെ തുടര്‍ന്ന് പ്രദേശത്തെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
താപനില വളരെയധികം താഴ്ന്നതോടെ സാധാരണ തെര്‍മോ മീറ്ററുകള്‍ പൊട്ടിത്തകര്‍ന്നു. തുടര്‍ന്ന് ഇലക്ട്രോണിക് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പരിശോധിച്ചതോടെ താപനില മെെനസ് 62 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിട്ടുണ്ടെന്ന് വ്യക്തമായി.
ലോകത്തെ തന്നെ ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന ജനവാസ മേഖലയായ ഒയ്മ്യകോണിലും സമാനമായ അവസ്ഥായാണ് അനുഭവപ്പെടുന്നത്. അതേസമയം 2013ല്‍ മെെനസ് 71 ഡിഗ്രി സെല്‍ഷ്യസായി മേഖലയിലെ താപനില താഴ്ന്നിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ആഴ്ച കനത്ത തണുപ്പിനെ തുടര്‍ന്ന് രണ്ട് പേര് മേഖലയില്‍ മരിച്ചിരുന്നു. കാര്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് നടന്ന് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: