വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ആദ്യ മത്സരത്തില്‍ ഇന്ത്യ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് ജപ്പാനെ തകര്‍ത്തു.
ഇന്ത്യയ്ക്കായി ദില്‍പ്രീത് സിംഗ് അരങ്ങേറ്റക്കാരന്‍ വിവേക് സാഗര്‍ പ്രസാദ് എന്നിവര്‍ രണ്ട് ഗോള്‍ വീതം നേടി. വിവേക് 12, 28 മിനിറ്റിലും ദില്‍പ്രീത് 35, 45 മിനിറ്റിലുമാണ് ഗോള്‍ നേടിയത്. 7-ാം മിനിറ്റില്‍ രുപീന്ദര്‍ പാല് സിങ്ങിലൂടെയാണ് ഇന്ത്യ ഗോളടിക്ക് തുടക്കമിട്ടത്. 41-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിജും ഗോളടിച്ചു. എട്ട് മാസത്തെ ഇടവേളയ്ക്കുശേഷം മുന്‍ നായകനും ഗോള്‍കീപ്പറുമായ മലയാളി താരം ശ്രീജേഷ് കളിക്കാനിറങ്ങുകയും ചെയ്തു.
ഇന്ന് ബെല്‍ജിയമാണ് അടുത്ത മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. അണ്ടര്‍ 19 ലോകകപ്പ് കളിക്കാനായി ന്യൂസിലാന്‍ഡിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമും മത്സരം കാണാനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: