തൃശൂര്‍: കേരളത്തിലെ പാവപ്പെട്ടവരെ സിപിഎം വഞ്ചിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സിപിഎം, സിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് അംഗത്വം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ഡോ.ടി.കെ. വിജയരാഘവന്, സിപിഐ ജില്ലാ കമ്മിറ്റി അംഗവും യുവകലാസാഹിതി മുന്‍ ജില്ലാ സെക്രട്ടറിയുമായ എം.ആര്. രമേശന് തുടങ്ങിയവര്‍ ഉള്‍പ്പടെ നൂറുകണക്കിന് പേരാണ് ഇന്നലെ തൃശൂരില്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. കുമ്മനം രാജശേഖരന്റെ സംസ്ഥാന വ്യാപകമായ വികാസ് യാത്രയുടെ ഭാഗമായിരുന്നു പരിപാടി.
റിട്ടയേര്‍ഡ് ഡെപ്യൂട്ടി കളക്ടര്‍ വിശാലാക്ഷിയമ്മ, പ്രൊഫ. ജി.ലക്ഷ്മിനാരായണന്, ജി.കെ. ഗോപാലകൃഷ്ണന്സ്വാമി, എസ്എന്ബിപി യോഗം സെക്രട്ടറി പി.കെ. ബാബു, കേരള കോണ്‍ഗ്രസ് ബി മുന്‍ ജില്ലാ പ്രസിഡന്റും ഗുരുവായൂര്‍ നഗരസഭാംഗവുമായിരുന്ന കെ.കെ. സുമേഷ്കുമാര്, യൂത്ത് കോണ്‍ഗ്രസ് ചേലക്കര മണ്ഡലം പ്രസിഡന്റ് വിശ്വനാഥന്, കെജിഎംഒ ജില്ലാ പ്രസിഡന്റ് ഡോ.പി.എസ്. സന്തോഷ്, ഡോ.എം.ആര്. ഇന്ദു തുടങ്ങിയവരും കൊടുങ്ങല്ലൂരില്‍ സിപിഎം കൊലപാതക രാഷ്ട്രീയത്തിനിരയായ സതീശന്റെ മകന് സന്ദീപ് ഉള്‍പ്പടെ കുടുംബാംഗങ്ങളും ബിജെപിയില്‍ ചേര്‍ന്നവരില്‍പ്പെടുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: