മുംബൈ: ഇസ്രയേല്‍ പ്രധാനമന്ത്രി മെഞ്ചമിന് നെതന്യാഹു മുംബൈ ഭീകരാക്രമണത്തിന് ഇരയായ മോഷെ ഹോള്സ്ബെര്ഗ്ഗിനെ നരിമാനിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു.
2008ല്‍ ഉണ്ടായ മുംബൈ ഭീകരാക്രമണത്തില്‍ പതിനൊന്ന് വയസുകാരനായ ഹോള്സ്ബെര്ഗ്ഗിന്റെ മാതാപിതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. പിതാവ് റാബി ഗബ്രിയേല്‍ ഹോള്സ്ബെര്ഗ്ഗും മാതാവ് റിവ്കയും മരിക്കുമ്പോള്‍ ഹോള്സ്ബെര്ഗ്ഗിന് രണ്ട് വയസ് മാത്രമായിരുന്നു പ്രായം.
ഭീകരാക്രമണം നടക്കുന്നതിന് ഏഴ് വര്‍ഷം മുമ്പാണ് ജൂവിഷ് ദമ്പതികളായ ഇവര്‍ മുംബൈയിലെത്തിയത്. തുടര്‍ന്ന് ചബാട്-ലുബാവിച്ച് മൂവ്മെന്റിനായി നരിമാനില്‍ സംസ്ക്കാരിക കേന്ദ്രം നടത്തിവരികയായിരുന്നു ഇവര്‍. മാതാപിതാക്കളുടെ മരണത്തിന് ശേഷം കുഞ്ഞ് മോഷെ അമ്മുമക്കും അപ്പുപ്പനുമൊപ്പം ഇസ്രയേലിലെ അഫുലയിലാമിലാണ് വളര്‍ന്നത്. ചൊവ്വാഴ്ചയാണ് മോഷെ ഇസ്രയേലില്‍ നിന്ന് മുംബൈയിലെത്തിയത്.
നേരത്തെ അഹമ്മദാബാദില്‍ നിന്ന് മുംബൈയിലെത്തിയ നെതന്യാഹുവിനെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്നാവിസും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നാണ് വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: