പുന്നപ്ര: പുന്നപ്ര വടക്കുപഞ്ചായത്തിലെ കുടുംബശ്രീ തെരഞ്ഞെടുപ്പ് സിപിഎംവത്കരിക്കുന്നതായി പരാതി. കുടുംബശ്രീയുടെ ജില്ലാതല ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നടപടി.
കഴിഞ്ഞ ഒന്‍പതു വര്‍ഷമായി പുന്നപ്ര വടക്കുപഞ്ചായത്തിലെ സിഡിഎസിന്റെ ഭരണച്ചുമതല സിപിഎമ്മിനല്ല. ഇത്തവണ എങ്ങിനെയെങ്കിലും സിഡിഎസ് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചട്ടങ്ങള്‍ പോലും ലംഘിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയവത്കരിക്കുന്നത്. അതാതു വാര്‍ഡുകളിലെ എഡിഎസിന്റെ രക്ഷാധികാരി സ്ഥാനമാണ് സാധാരണഗതിയില്‍ പഞ്ചായത്തംഗങ്ങള്‍ക്ക് നല്‍കാറുള്ളത്.
എന്നാല്‍ ഇത്തവണ സിപിഎമ്മിന്റെ ബോധപൂര്‍വ്വമായ ഇടപെടലിനെത്തുടര്‍ന്ന് പഞ്ചായത്തംഗങ്ങളെ എഡിഎസിന്റെ പ്രതിനിധികളായി തെരഞ്ഞെടുക്കുയാണ്. ഇതിനെതിരെ കുടുംബശ്രീ അംഗങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സത്യപ്രതിജ്ഞ ചെയ്ത പഞ്ചായത്തംഗങ്ങള്‍ എഡിഎസിന്റെയും സിഡിഎസിന്റെയും ഭാരവാഹികളായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത് ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പഞ്ചായത്തംഗങ്ങളെ ഉപയോഗിച്ച് ഭരണം പിടിക്കുകയാണ് സിപിഎം ലക്ഷ്യം. പാര്‍ട്ടി വളര്‍ത്താന്‍ കുടുംബശ്രീ സംവിധാനത്തെപ്പോലും ദുരുപയോഗം ചെയ്യുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ നിലപാടിനെതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാകാനാണ് സാദ്ധ്യത. കുടുംബശ്രീ അംഗങ്ങള്‍ക്ക് പഞ്ചായത്ത് നടപടിയില്‍ അമര്‍ഷമുണ്ടെങ്കിലും ആനുകൂല്യങ്ങളും മറ്റും നിഷേധിക്കുമെന്ന് ഭിഷണിപ്പെടുത്തുന്നതിനാല് നിശ്ശബ്ദരാകേണ്ടിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: