മൗണ്ട് മൗഗനൂയി (ന്യൂസിലന്‍ഡ്): മുന്‍ ചാമ്പ്യന്മാരായ ഇന്ത്യ ഐസിസി അണ്ടര്‍ -19 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയം തേടി ഇറങ്ങുന്നു. ഗ്രൂപ്പിലെ അവസാന ലീഗ് മത്സരത്തില്‍ അവര്‍ ഇന്ന് സിംബാബ്വെയെ നേരിടും.
ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ച ഇന്ത്യ സൂപ്പര്‍ ലീഗില്‍ സ്ഥാനമുറപ്പാക്കിക്കഴിഞ്ഞു. ശക്തരായ ഇന്ത്യക്കെതിരെ സിംബാബ്വെക്ക് പിടിച്ചു നില്‍ക്കാനാകില്ല. ഇന്ത്യ അനായാസ വിജയം നേടുമെന്നാണ് പ്രതീക്ഷ.
ക്യാപ്റ്റന്‍ പൃഥ്വി ഷായാണ് ഇന്ത്യയുടെ ശക്തി. ആദ്യ രണ്ട് മത്സരങ്ങളിലും ഷാ അര്‍ധ സെഞ്ചുറി നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസീസിനെ നൂറ് റണ്‍സിന് കീഴടക്കി. രണ്ടാം മത്സരത്തില്‍ ദുര്‍ബലരായ പാപ്പുവ ന്യൂ ഗിനിയയെ പത്ത് വിക്കറ്റിന് തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: