ന്യൂദല്‍ഹി: വില്‍പ്പനക്കാരുടെ ജിഎസ്ടി വെട്ടിപ്പു തടയാന്‍ നടപടികള്‍ ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ കര്‍ശനമാക്കുന്നു. ഏപ്രില്‍ മുതല്‍ ജിഎസ്ടി പിരിക്കല്‍ സംവിധാനത്തില്‍ മാറ്റം വരുത്തും. വില്‍പ്പനക്കാര്‍ സര്‍ക്കാരിനെ നികുതി വെട്ടിക്കുന്നത് തടയാനാണിത്. വാങ്ങുന്നവരില്‍നിന്ന് നികുതി സര്‍ക്കാരിലെത്തുന്ന ‘റിവേഴ്സ് ചാര്‍ജ്ജ്’സംവിധാനം നടപ്പാക്കും.
കേന്ദ്രസര്‍ക്കാര്‍ 2012 മുതല്‍ നടപ്പാക്കിയ ഈ നികുതി പിരിക്കല്‍ സംവിധാനം ജിഎസ്ടി നടപ്പാക്കിയപ്പോള്‍ കുറച്ചുകാലത്തേക്ക് പഴയ സ്ഥിതിയിലാക്കിയിരുന്നു. ചില സേവന രംഗത്ത് നിലനിര്‍ത്തി, സാങ്കേതിക പ്രശ്നങ്ങളാല്‍ വ്യാപാര മേഖലയില്‍ മാത്രമാണ് നടപ്പാക്കിയിരുന്നത്. ഇത് പഴയപടിയാക്കുന്നതിലൂടെ 25 ശതമാനം അധിക നികുതി സര്‍ക്കാരില്‍ ചേരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റിവേഴ്സ് സംവിധാനം മാര്‍ച്ച് 31 വരെയാണ് മരവിപ്പിച്ചത്. ഇതും ഇ വേ ബില്ലിങ്ങും ജിഎസ്ടി വരുമാനം കുറച്ചു. നവംബര്‍ മാസം 81,000 കോടിയാണ് ജിഎസ്ടി വരുമാനം. റിവേഴ്സ് ചാര്‍ജും ഇവേ ബില്ലിംഗും കര്‍ശനമാക്കിയാല്‍ നികുതിവെട്ടിപ്പ് വന്‍തോതില്‍ തടയാനാവും, വരുമാനവും കൂടും.
റിവേഴ്സ് ചാര്‍ജ്ജ് ബാധകമാകുന്നത് ഇങ്ങനെ:
ഇരുപത് ലക്ഷം രൂപവരെ വിറ്റുവരവുള്ള, സംസ്ഥാനത്തുമാത്രം ഇടപാടുള്ള കച്ചവട സ്ഥാപനങ്ങള്‍ക്ക് ജിഎസ്ടി രജിസ്ട്രേഷന് നിര്‍ബ്ബന്ധമാണ്. പല വ്യാപാരികളും 20 ലക്ഷത്തില്‍ താഴെയെന്നവകാശപ്പെട്ട് നികുതി അടയ്ക്കാതിരിക്കും. ഇവിടങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ തിരക്കുമുണ്ടാകും. എന്നാല്‍, ഇങ്ങനെ വാങ്ങുന്ന വസ്തുക്കള്‍ വീണ്ടും വില്ക്കുന്നവരും നികുതി കൊടുക്കാറില്ല. എന്നാല്‍, ഉപയോഗിക്കാനല്ലാതെ വില്ക്കാന് വാങ്ങുന്നവര്‍ ഇനി നികുതി സര്‍ക്കാരിലേക്ക് നേരിട്ട് കൊടുക്കുന്നതാണ് റിവേഴ്സ് ചാര്‍ജ് സംവിധാനം. ഇത് നികുതി വെട്ടിപ്പു തടയാന്‍ സഹായകമാകും.
ഇതിനു പുറമേ, ഇവര്‍ സമര്‍പ്പിക്കുന്ന രേഖകളില്‍നിന്ന് ഇവര്‍ വാങ്ങിയ കടയുടെ ആകെ വില്‍പ്പന 20 ലക്ഷത്തില്‍ താഴെയാണോ എന്ന് കണ്ടെത്താനും കഴിയും. ഇതിലൂടെ അവര്‍ ജിഎസ്ടി നിയമത്തിന് പുറത്തോ അകത്തോ എന്നും കണ്ടെത്താം. വാങ്ങുന്നവര്‍, വീണ്ടും വില്ക്കുകയല്ല, ഉപയോഗിക്കുകയാണെന്ന് തെളിയിക്കാനായാല്‍ അവര്‍ക്ക് റിവേഴ്സ് ചാര്‍ജ് അടച്ചു കഴിഞ്ഞാലും സര്‍ക്കാരില്‍നിന്ന് ആ പണം തിരികെ നേടാനാകും.
റിവേഴ്സ് ചാര്‍ജ്ജ് സാധാരണ നിത്യോപയോഗ സാധനങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ബാധകമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: