പെരിയ: കാസര്‍കോട് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പെരിയ തെക്കിപ്പള്ളം സുബൈദയെ (65) ആണ് വീടിനകത്തെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കവര്‍ച്ച സംഘം കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ പ്രധാന വാതില്‍ പുറത്ത് നിന്നും മറ്റുള്ള വാതിലുകളെല്ലാം അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.
വ്യാഴാഴ്ച രാത്രി മുതല്‍ ബന്ധുക്കള്‍ സുബൈദയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും ഫോണ്‍ എടുത്തിരുന്നില്ല. ഇതേത്തുടര്‍ന്ന് ബന്ധുവീടുകളിലെല്ലാം പരിശോധന നടത്തിയെങ്കിലും സുബൈദ അവിടെയെങ്ങും ചെന്നിരുന്നില്ല. പിന്നീട് പോലീസിന്റെ സഹായത്തോടെ വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് പരിശോധന നടത്തുകയായിരുന്നു.
കിടപ്പു മുറിയില്‍ കൈകാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു സുബൈദയുടെ മൃതദേഹം കിടന്നിരുന്നത്. സുബൈദയെ മുപ്പത് വര്‍ഷം മുമ്പ് ഒരു മുസ്ലീം കുടുംബം മതം മാറ്റി ദത്തെടുക്കുകയായിരുന്നു. കുടുംബശ്രീയിലും മറ്റ് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവ പ്രവര്‍ത്തകയായിരുന്നു സുബൈദ.
കാസര്‍കോട് അടുത്തകാലത്തുണ്ടായ ദുരൂഹ മരണങ്ങളില്‍ മൂന്നാമത്തേതാണ് സുബൈദയുടെ മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: