ന്യൂദല്‍ഹി : യുഎസ് ഗവേഷകയെ പീഡിപ്പിച്ചെന്ന കേസില്‍ ബോളിവുഡ് സിനിമ പീപ്ലി ലൈവ് സംവിധായകരില്‍ ഒരാളായ മഹ്മൂദ് ഫറൂഖിയെ കുറ്റവിമുക്തനാക്കിയതിനെതിരെ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ വിചാരണക്കോടതി ഏഴു വര്‍ഷത്തെ തടവിനു വിധിച്ചെങ്കിലും ഹൈക്കോടതി ഫറൂഖിയെ കുറ്റവിമുക്തനാക്കി. ഇതു ചോദ്യം ചെയ്ത നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
ഹൈക്കോടതിയുടെ ഉത്തരവ് ഇതിനു മുമ്പ് എഴുതി തയ്യാറാക്കിയിട്ടുള്ളതാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എസ്.എ ബോബ്ഡെ എല്‍. നാഗേശ്വര റാവു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
2015 മാര്‍ച്ച് 28ന് കൊളംബിയ സര്‍വ്വകലാശാല ഗവേഷകയെ സൗത്ത് ദല്‍ഹി സുഖ്ദേവ് വിഹാറിലെ വിട്ടില്‍ വെച്ച് പീഡിപ്പിച്ചെന്നതാണ് കേസ്. ഇതിനെ തുടര്‍ന്ന് 2015 ജൂണ്‍ 19ല്‍ ഫറൂഖിക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും, ജൂലൈ 29ന് പോലീസ് കുറ്റപത്രവും ഫയല്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: