വാഷിങ്ടണ്‍: തിരിച്ചറിഞ്ഞപ്പോഴേക്ക് വൈകി, അപ്പോഴേക്ക് ആകെ സ്പ്രെഡായിക്കഴിഞ്ഞിരുന്നു. ക്യാന്‍സര്‍ ബാധിച്ച് ഒരു മരണം സംഭവിക്കുമ്പോള്‍ കേള്‍ക്കുന്ന പതിവ് അഭിപ്രായമാണിത്. മറ്റു രോഗങ്ങളില്‍ നിന്ന് ക്യാന്‍സറിനെ ഭയാനകമാക്കുന്ന പ്രശ്നവും ഇതു തന്നെയാണ്. ലക്ഷണങ്ങള്‍ കണ്ടെത്താന്‍ വൈകുന്നതോടെ ചികിത്സയും താമസിക്കും. എന്നാലിപ്പോള്‍ ഇതിന് അറുതുവരുത്തി ശാസ്ത്രലോകം നിര്‍ണായകമായ കണ്ടെത്തലിന് അടുത്തെത്തിയിരിക്കുന്നു.
ശരീരത്തില്‍ മുഴകള്‍ രൂപപ്പെട്ടു തുടങ്ങുന്ന ഘട്ടത്തില്‍ത്തന്നെ തിരിച്ചറിയാന്‍ കഴിയുന്ന രക്തപരിശോധനാ സംവിധാനം വികസിപ്പിച്ചിരിക്കുന്നു ശാസ്ത്രലോകം. ജോണ്‍ ഹോപ്കിന്‍സ് സര്‍വകാലാശാലയിലെ ക്യാന്‍സര്‍ ചികിത്സാവിഭാഗമാണ് ഏറെക്കാലത്തെ ഗവേഷണത്തിനു ശേഷം ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ആയിരം രോഗികളില്‍ ഈ ബ്ലഡ് ടെസ്റ്റ് വിജയകരമായി പരീക്ഷിച്ചെന്നാണ് ഗവേഷണത്തിനു നേതൃത്വം നല്കിയവരില് ഒരാളായ പ്രൊഫ. നിക്കോളാസ് പാപഡോപൗലോസ് പറയുന്നത്.
പ്രമേഹവും തൈറോയിഡുമൊക്കെ തിരിച്ചറിയുന്നതു പോലെ രക്തപരിശോധനയിലൂടെ ക്യാന്‍സറും തിരിച്ചറിയുന്ന ഈ സംവിധാനം പ്രയോഗികതലത്തില്‍ വിജയമായാല്‍ ആ മാരകരോഗത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ നിര്‍ണായക വഴിത്തിരിവാകുമത്. പിന്നീട് എപ്പോഴെങ്കിലും ക്യാന്‍സറിനു കാരണമായേക്കാവുന്ന തരത്തില്‍ രക്തത്തില്‍ ഒളിഞ്ഞിരിക്കുന്ന ഡിഎന്‍എയേയും തിരിച്ചറിയാന്‍ ഈ പരിശോധയിലൂടെ കഴിയും. ഏതുതരം ക്യാന്സറാണെന്നു തിരിച്ചറിയാനും ഈ പരിശോധനയിലൂടെ സാധിക്കുമെന്നും പ്രൊഫ. നിക്കോളാസ് പറഞ്ഞു.
ആയിരം രോഗികളുടെ രക്തസാമ്പിളുകളാണ് പരിശോധിച്ചത്. ഗര്‍ഭാശയ ക്യാന്‍സറാണ് ഈ രക്തപരിശോധയിലൂടെ പെട്ടെന്നു തിരിച്ചറിയാന്‍ കഴിയുന്നത്. എന്നാല്‍ ഈ പരിശോധനയിലും പിടിതരാതെ സ്താനാര്‍ബുദം മാറിനില്‍ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: