ന്യൂദല്‍ഹി: പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ പദ്ധതി പ്രകാരം പ്രസവത്തിന് മുമ്പുള്ള പരിശോധനകളുടെ എണ്ണം ഒരു കോടി കവിഞ്ഞതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി. നദ്ദ . രാജ്യമൊട്ടാകെയുള്ള ഗര്‍ഭിണികള്‍ക്ക് ഓരോ മാസവും ഒന്‍പതാം തീയതി സമഗ്രമായ പ്രസവ പൂര്‍വ്വ പരിശോധന ലക്ഷ്യമിട്ട് 2016 ലാണ് പദ്ധതി ആരംഭിച്ചത്. ഒന്‍പത് മാസത്തെ പ്രസവകാലത്തിന്റെ പ്രതീകമായി ഓരോ മാസത്തെയും ഒന്‍പതാം തീയതി ഗര്‍ഭിണികള്‍ക്കായി സമര്‍പ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി.
അപകടകരമായ ഗര്‍ഭാവസ്ഥ കണ്ടെത്തിയ 5.50 ലക്ഷം ഗര്‍ഭിണികളെ കൂടുതല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി റെഫര്‍ ചെയ്തു. പ്രസവത്തോടെയുള്ള മരണത്തില്‍ നിന്ന് അമ്മമാരെയും, നവജാത ശിശുക്കളെയുംരക്ഷിക്കുന്നതിലേയ്ക്കുള്ള ആദ്യ ചുവട് വയ്പ്പാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: