കൊച്ചി : സിഡ്കോ മുന്‍ എംഡി സജി ബഷീറിന് പുന:നിയമനം നല്‍കണമെന്ന സിംഗിള്‍ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ പുന: പരിശോധനാ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി.
സജി ബഷീറിനെതിരെ നിരവധി വിജിലന്‍സ് കേസുകള്‍ നിലവിലുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനായതിനാല്‍ അദ്ദേഹത്തെ സുപ്രധാന പദവികളില്‍ നിയമിക്കാന്‍ കഴിയില്ല. അത് പൊതു താല്പര്യത്തിന് വിരുദ്ധമാകും, സര്‍ക്കാര്‍ പറഞ്ഞൂ.
നേരത്തെ സിംഗിള്‍ബെഞ്ച് ഹര്‍ജി പരിഗണിക്കുന്ന ഘട്ടത്തില്‍ ക്രിമിനല്‍ കേസ് സംബന്ധിച്ച വിവരങ്ങള്‍ സജി ബഷീര്‍ മറച്ചുവെച്ചെന്നും സര്‍ക്കാര്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടി. എന്നാല്‍ നേരത്തെ സര്‍ക്കാര്‍ നല്കിയ വിശദീകരണങ്ങള്‍ക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ നിലപാടെന്നും ഹര്‍ജി നിലനില്ക്കുന്നതല്ലെന്നുമാണ് സജി ബഷീറിന്റെ വാദം. വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് ഹര്‍ജി വിധി പറയാന്‍ മാറ്റിയത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടര്‍ന്നാണ് സജി ബഷീറിനെ സിഡ്കോയുടെ എംഡി സ്ഥാനത്തു നിന്ന് മാറ്റി നിറുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: