തിരുവനന്തപുരം: പോലീസ് തലപ്പത്തെ പെട്ടന്നുള്ള അഴിച്ചുപണിക്കു കാരണം പാര്‍ട്ടിയുടെ ആവശ്യം. സിപിഎം എറണാകുളം ജില്ലാ കമ്മറ്റിയോഗത്തില്‍ എഡിജിപി ബി സന്ധ്യ, ഐജി പി വിജയന് എന്നിവര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടി പറയുന്നത് അതേപടി അനുസരിക്കുന്നില്ല എന്നതായിരുന്നു വിമര്‍ശനം. ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ ഉടനെ മുഖ്യമന്ത്രി ഡിജിപിയോടു ഇരുവരേയും മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണത്തിന് ചുക്കാന്‍ പിടിച്ചത് ദക്ഷിണമേഖല എഡിജിപി ബി സന്ധ്യയാണ്. കുറ്റപത്രം ചോര്‍ന്നതില്‍ കോടതി അന്വേഷണസംഘത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പകരം മേല്‍നോട്ട ചുമതല ആര്‍ക്കെന്ന് വ്യക്തമാക്കാതെയുള്ള സ്ഥലം മാറ്റം കേസ് നടത്തിപ്പ് അവതാളത്തിലാക്കും. നിലവില്‍ ഗതാഗത കമ്മിഷണറായിരുന്നു അനില്‍കാന്താണ് പുതിയ ദക്ഷിണമേഖലാ ഐജി.
കൊച്ചി റേഞ്ച് ഐ. ജി പി. വിജയനെ പൊലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷന് ഐ.ജിയായിട്ടാണ് മാറ്റി നിയമിച്ചത്. വിജയ് സാക്കറെയാണ് പുതിയ കൊച്ചി റേഞ്ച് ഐ.ജി. സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിലെ പ്രതികൂല പരാമര്‍ശത്തെത്തുടര്‍ന്ന് മാര്‍ക്കറ്റ്ഫെഡ് എം.ഡി സ്ഥാനത്തേക്ക് മാറ്റിയിരുന്ന കെ.പത്മകുമാറാണ് പുതിയ ഗതാഗത കമ്മിഷണര്‍ . വകുപ്പ് തല നടപടി നേരിട്ട് രണ്ട് മാസം തികയും മുന്‍പാണ് പത്മകുമാര്‍ തിരികെയെത്തുന്നത്. പോലീസില്‍ അഴിച്ചു പണി വീണ്ടു ഉണ്ടാകുമെന്നാണ് സൂചന. സിപിഎം ജില്ലാ സമ്മേളനങ്ങലില്‍ വിമര്ശിക്കപ്പെട്ടവരെ ഒക്കെ മാറ്റാനാണ്. പാര്‍ട്ടിക്ക് വഴങ്ങുക എന്ന സന്ദേശം നല്‍കുകയാണ് ലക്ഷ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: