തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ കേരള സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ട അദാനി ഗ്രൂപ്പ് സിഇഒ സന്തോഷ് കുമാര്‍ മഹാപാത്ര രാജിവെച്ചു. പദ്ധതിയുടെ മെല്ലേപ്പോക്കില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് രാജി. കരിങ്കല്ല് ലഭിക്കാത്തതിനെ തുടര്‍ന്ന് ബ്രേക്ക് വാര്‍ട്ടര്‍ നിര്‍മ്മാണം നിലച്ചു. സര്‍ക്കാര്‍ തലത്തിലുള്ള വിലയിരുത്തല്‍ യോഗങ്ങളും നടക്കുന്നില്ല. അതിനാല്‍, സമയപരിധി നിശ്ചയിച്ച് നിര്‍മ്മാണം ആരംഭിച്ച പദ്ധതി വൈകും.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്വപ്ന പദ്ധതിയായി കൊണ്ടു വന്നതാണ് വിഴിഞ്ഞം തുറമുഖം പദ്ധതി. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കരാര്‍ സംബന്ധിച്ച അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ നടത്തിയ മുഴുവന്‍ ചര്‍ച്ചകളിലും കമ്പനിയെ പ്രതിനിധീകരിച്ചത് സന്തോഷ് മഹാപാത്ര ആയിരുന്നു. ഗുജറാത്ത് കേഡറിലെ മുന്‍ ഐഎഎസ് ഓഫിസറായിരുന്ന ഇദ്ദേഹം.
കരാര്‍ പ്രകാരം 2019 ഡിസംബര്‍ അഞ്ചിനാണ്ആദ്യ ഘട്ടം പൂര്‍ത്തിയാകേണ്ടത്. നിര്‍മ്മാണം വൈകുന്ന സാഹചര്യത്തില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. സമയപരിധി നീട്ടാന്‍ സര്‍ക്കാറിനോട് അദാനി ഗ്രൂപ്പിന് ആവശ്യപ്പെടേണ്ടി വരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: