ആലപ്പുഴ: മംഗലം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. തോട്ടപ്പള്ളി സ്വദേശി നിധിന് ആണ് അറസ്റ്റിലായത്. ഇയാള്‍ തോട്ടപ്പള്ളി ബീച്ചില്‍വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരടക്കം അഞ്ചു പേര് അറസ്റ്റിലായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുകൂടിയായ പുന്നപ്ര സ്വദേശിനി ആതിര, മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷനറി എസ്ഐ കെ.ജി. ലൈജു, കൈനടി സ്റ്റേഷനിലെ സിപിഒ നെല്‍സണ്‍ തോമസ്, വടക്കനാര്യാട് തെക്കേപറമ്പില്‍ ജീമോന്‍, പ്രിന്‍സ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ പത്തിനാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകുന്നതിനിടെ നാട്ടുകാര്‍ ആതിരയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. തുടര്‍ന്നാണ് മറ്റുള്ളവര്‍ പോലീസ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: