തിരുവനന്തപുരം: സിപിഎം ധനവകുപ്പ് ഒഴിയണമെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ ആവശ്യപ്പെട്ടു. അടുത്ത ബജറ്റ് തോമസ് ഐസക്കിന്റെ അവസാന ബജറ്റായിരിക്കണം. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്ന് തെളിയിച്ചാല്‍ നയം തിരുത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം ബിജെപിയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയമാണ് പ്രതിസന്ധിക്ക് കാരണമെന്ന് മുഖ്യമന്ത്രി. പറയുന്നു. കേന്ദ്രനയം കേരളത്തിനു ഗുണകരമാണെന്നും അധിക ചെലവാണ് പ്രതിസന്ധിക്ക് കാരണമെന്നുമാണ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിന്റെ അഭിപ്രായം. ധനമന്ത്രി തോമസ് ഐസക് കാരണങ്ങള്‍ മാറ്റി മാറ്റി പറയുകയാണ്. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലണെന്ന് എല്ലാവരും സമ്മതിക്കുന്നു.
നോട്ടു നിരോധനം വന്നപ്പോള്‍ സഹകരണമേഖല തകര്‍ന്നു എന്നായിരുന്നു തോമസ് ഐസക്കിന്റെ പ്രചരണം. മറിച്ചായിരുന്നു അനുഭവം. സഹകരണ മേഖല ശക്തമാണെന്നും നിക്ഷേപം കൂടിയെന്നും സഹകരണമന്ത്രി പത്രസമ്മേളനം വിളിച്ചാണ് പറഞ്ഞത്. സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥത മൂലം കേന്ദ്രപദ്ധതികള്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ്. നഗരവികസനത്തിനുവേണ്ടിയുള്ള അമൃത പദ്ധതിയുടെ ആദ്യഘട്ടമായി 215 കോടി കേന്ദ്രം അനുവദിച്ചെങ്കിലും ആറുകോടി മാത്രമാണ് ചെലവിട്ടത്.
സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനറിയാതെ നട്ടം തിരിയുമ്പോളും ധൂര്‍ത്തിന് കുറവില്ല. വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും നിയമനം നല്കുന്നു. ഉപദേശകര്‍ക്കായി ലക്ഷങ്ങള്‍ ചെലവിടുന്നു. അഞ്ചു കോടി രൂപ മുടക്കി ലോക കേരള സഭ സംഘടിപ്പിച്ചിട്ട് കേരളത്തിനെന്തു കിട്ടി എന്ന് വിശദീകരിക്കണം, എം.എസ്. കുമാര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: