പെരിന്തല്‍മണ്ണ: 25 ലക്ഷം രൂപ വിലമതിക്കുന്ന 925 ഗ്രാം ഹാഷിഷുമായി നാലുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. എറണാകുളം പനമ്പള്ളി നഗര്‍ സ്വദേശി കുരുവിലത്തുണ്ടില് വീട്ടില്‍ കെ.ടി.അഖില്‍ (28), നോര്‍ത്ത് പറവൂര്‍ എടവണ്ണക്കാട് കളത്തില്‍പറമ്പില്‍ വീട്ടില്‍ ജോണ്‍ ജോബി (32), മലപ്പുറം പുലാമന്തോള്‍ ചെമ്മലശ്ശേരി കളകണ്ടത്തില് പെരിയംതൊടി ഷെഫീഖ് അലി (26), ചെമ്മലശ്ശേരി തൊഴുത്തുംപടിക്കല് നിഖില്‍ (23) എന്നിവരാണ് അറസ്റ്റിലായത്.
തമിഴ്നാട്ടിലെ മധുരയില്‍ നിന്ന് ഏജന്റുമാര്‍ വഴിയാണ് ഹാഷിഷ് എത്തിച്ചതെന്ന് പ്രതികള്‍ പറഞ്ഞു. ഹാഷിഷ് വെയിലത്ത് വെച്ച് ചൂടാക്കി ദ്രവരൂപത്തിലാക്കിയ ശേഷം സിഗരറ്റുകളില്‍ വെച്ച് ഉപയോഗിക്കുകയാണ് പതിവ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് പിടികൂടിയത്. വിതരണക്കാരെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡിവൈഎസ്പി എം.പി. മോഹനചന്ദ്രന്, സിഐ ടി.എസ്. ബിനു എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: